വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ച 116 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
കാസർകോട്: വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ച 116 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഉള്ളാൾ തെക്കോട്ടെ സനോഹറി (35)നെ ആണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ബിവി വിജയ് ഭരത് റെഡ്ഡിയുടെ നിർദ്ദേശത്തെ തുടർന്ന് എ.എസ്.പി എം നന്ദഗോപന്റെ മേൽനോട്ടത്തിൽ ആയിരുന്നു അറസ്റ്റ്. ഒക്ടോബർ എട്ടിനാണ് സുള്യമയിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും സമീപത്ത് നിർത്തിയിട്ടിരുന്ന മിനിലോറിയും പിടികൂടിയത്. കേസിൽ മൈസൂരു സ്വദേശിയായ സിദ്ധഗൗഡയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സൂത്രധാരൻ സെനോഹർ ആണെന്ന് വ്യക്തമായത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് ട്രാക്ക് ചെയ്തപ്പോൾ മൈസൂർ, മടിക്കേരി എന്നിവിടങ്ങളിലെ ചില ഹോട്ടലുകളിൽ ഓൺലൈൻ ആയി പണമിടപാട് നടത്തുന്നതായി കണ്ടെത്തി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മൈസൂരിൽ വച്ച് പിടികൂടിയത്. കർണാടക, ആന്ധ്രപ്രദേശ്, കേരളം, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ സനോഹർ എന്ന പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ എസ് ഐ രതീഷ് ഗോപി, എ എസ് ഐ സിവി ഷാജു, സിപിഒ സജീഷ് എന്നിവരും ഉണ്ടായിരുന്നു.
No comments