Breaking News

പരപ്പ പ്ലാത്തടത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു പോലീസ് അന്വേഷണം ആരംഭിച്ചു

പരപ്പ : നീണ്ട ഇടവേളയ്ക്കു ശേഷം ജില്ലയിൽ മാവോയ്സ്റ്റ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാത്തടത്തെ ബസ് വെയ്റ്റിംഗ് ഷെഡിലാണ് പോസ്റ്ററുകൾ പതിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം ഉടൻ പൊലീസിനെ അറിയിച്ചു. വെള്ളരിക്കുണ്ട് പൊലീസും വിവധ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. "ജനകീയ വിമോചന മുന്നണി ഏരിയാ കമ്മിറ്റി" എന്ന പേരിൽ പതിച്ച പോസ്റ്ററുകളിൽ വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
"നാഗ്പൂർ ജയിലിൽ അടച്ച സ.റിജാസിനെ ഉടൻ വിട്ടയക്കുക, ഉത്തരേന്ത്യയിലെ നിരപരാധികളായ ആദിവാസികളുടെ കൂട്ടക്കൊലകൾ ഉടൻ അവസാനിപ്പിക്കുക" തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്റുകളിൽ ഉള്ളത്. വിവിധ നിറത്തിലുള്ള മഷികൾ ഉപയോഗിച്ച് ന്യൂസ് പ്രിന്റുകളിലാണ് മുൻ കാലങ്ങളിൽ മാവോയ്സ്റ്റ് പോസ്റ്റുകൾ പതിച്ചിരുന്നത്. എന്നാൽ പ്ലാത്തടുത്ത് പ്രത്യക്ഷപ്പെട്ടത് കമ്പ്യൂട്ടറും പ്രിന്ററും ഉപയോഗിച്ചു തയ്യാറാക്കിയ പോസ്റ്ററാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പോസ്റ്റർ പതിച്ചത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.

No comments