Breaking News

ബില്ല് അടക്കാത്തതിനെ തുടർന്ന് കെ എസ് ഇ ബി അധികൃതർ വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രാൻസ്ഫോർമറുകളിൽ നിന്നു ഫ്യൂസ് ഊരിയെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ


കാസർകോട്: ബില്ല് അടക്കാത്തതിനെ തുടർന്ന് കെ എസ് ഇ ബി അധികൃതർ വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രാൻസ്ഫോർമറുകളിൽ നിന്നു ഫ്യൂസ് ഊരിയെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. കൂ, ചൂരി, ഹൈദ്രോസ് ജുമാപള്ളിക്കു സമീപത്തെ പി എം മുഹമ്മദ് മുനവറി(35) നെയാണ് കാസർകോട് ടൗൺ എസ് ഐ കെ രാജീവനും സംഘവും അറസ്റ്റു ചെയ്തത്. നെല്ലിക്കുന്ന്, കാസർകോട് കെ എസ് ഇ ബി സെക്ഷന്റെ കീഴിലെ 24 ട്രാൻസ്ഫോർമറുകളിലെ 170ൽപരം ഫ്യൂസുകൾ ഊരിയെറിഞ്ഞുവെന്നാണ് മുഹമ്മദ് മുനവറിനെതിരെ ടൗൺപൊലീസ് രജിസ്റ്റർ ചെയ്ത കേസ്. ഊരിയെടുത്ത ഫ്യൂസുകൾ കുറ്റിക്കാട്ടിലും വിവിധ സ്ഥലങ്ങളിലും എറിഞ്ഞപ്പോൾ 23 എണ്ണത്തിനു കേടുപാടുകൾ ഉണ്ടായതായി കെ എസ് ഇ ബി നെല്ലിക്കുന്ന് സെക്ഷൻ അസി. എഞ്ചിനീയർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടതോടെ ഉപഭോക്താക്കൾ ഓഫീസിൽ വിളിച്ചു പരാതി പറഞ്ഞിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഫ്യൂസുകൾ ഊരിമാറ്റിയ നിലയിൽ കണ്ടെത്തിയത്.

No comments