കാസർഗോഡ് ജില്ലയിൽ എയിംസ് അനുവദിക്കണം; ജനകീയ കൂട്ടായ്മയുടെ ജില്ലാ ബഹുജന റാലി നാളെ
കാസര്‍ഗോഡ്: എയിംസ് അനുവദിക്കുന്നതിനായി ജില്ലയെ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്ന ആവശ്യവുമായി എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാളെ കാസര്‍ഗോഡ് നഗരത്തില്‍ ജില്ലാ ബഹുജന റാലി നടത്തും.
തുടര്‍ന്ന് ഡിസംബര്‍ 15 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് കറന്തക്കാട് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. റോഡിന്റെ ഒരു ഭാഗത്തു മാത്രമായി ഒരു വരിയില്‍ മൂന്ന് പേര് വീതം നിന്ന് മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചാണ് റാലി നടത്തുക. വാഹനം ഗതാഗതം തടസപ്പെടുത്തില്ല. 100 വോളണ്ടിയര്‍മാര്‍ റാലി നിയന്ത്രിക്കും. റാലിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ജാതി-മത സംഘടനകളുടെയോ കൊടികളോ ബാനറുകളോ മുദ്രാവാക്യങ്ങളോ അനുവദിക്കില്ല. കാല്‍ലക്ഷം പേരെങ്കിലും റാലിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.
സമാപന സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കും. ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയാകും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് വിശിഷ്ടാതിഥിയാകുമെന്നും ജനകീയ കൂട്ടായ്മ ചെയര്മാന് ഗണേശന് അരമങ്ങാനം, ജനറല്‍ കണ്‍വീനര്‍ നാസര്‍ ചെര്‍ക്കളം, സംഘാടക സമിതി ചെയര്മാന് കെ.ജെ. സജി, ജനറല്‍ കണ്‍വീനര്‍ ഫറീന കോട്ടപ്പുറം എന്നിവര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ആനന്ദന് പെരുമ്ബള, റാംജി തണ്ണോട്ട്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ശ്രീനാഥ് ശശി എന്നിവരും പങ്കെടുത്തു.
No comments