ആലക്കോട് ബ്ലാക്ക് മാൻ പുറകെ ആയുധങ്ങളുമായി കവർച്ചാ സംഘവും, സി.സി.ടി.വി ദൃശ്യം ലഭിച്ചു
കണ്ണൂര്‍:ബ്ലാക്ക് മാൻ പിന്നാലെ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ മാരകായുധങ്ങളുമായി കവര്‍ച്ചാ സംഘവും ഇറങ്ങി.ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി പൂട്ട് പൊളിച്ച് മോഷണം നടത്തുന്ന സംഘം മലയോര മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മുഖം മൂടി ധരിച്ച്‌മാരകായുധങ്ങളുമായാണ്‌ഇവര്‍മോഷണത്തിന് ഇറങ്ങുന്നത്. ബ്ലാക്ക് മാന്‍ ഭീതിയ്ക്ക് പിന്നാലെയാണ് മോഷണ സംഘവുംഎത്തിയിരിക്കുന്നത്. കവര്‍ച്ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
കോടാലിയും കമ്ബിപാരയുമായി മുഖം മൂടിയ മൂന്ന് പേര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കവര്‍ച്ച നടത്താന്‍ തെരഞ്ഞെടുത്ത രണ്ട് വീടുകളിലുംആള്‍ത്താമസമില്ല. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കവര്‍ച്ചാ സംഘമെത്തിയത്. ആദ്യമെത്തിയത്‌കോടോപ്പള്ളി ചെക്കിച്ചേരിയിലെ സണ്ണിയുടെ വീട്ടിലാണ്. അലമാരയിലെ സാധനങ്ങള്‍ മുഴുവന്‍ വലിച്ചു വാരി നിലത്തിട്ടു. വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലാത്തതിനാല്‍ മോഷണം നടന്നില്ല. തുടര്‍ന്ന്കവര്‍ച്ചാ സംഘം തൊട്ടടുത്തുള്ള മാത്യുവിന്റെ വീട്ടിലെത്തി. ഇവിടെ സിസിടിവി ശ്രദ്ധയില്‍ പെട്ടതിനാല്‍ ഉടന്‍ പിന്‍മാറി.
ആലക്കോട് മേഖലയില്‍ പിടിതരാതെ കറങ്ങുന്ന ബ്ലാക്ക്മാന്പിന്നാലെയാണ് ആയുധധാരികളായ മോഷ്ടാക്കളുടെ വരവ്. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആലക്കോട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മോഷണ സംഘം വിഹരിക്കുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.
No comments