Breaking News

നഗ്‌നത പ്രദര്‍ശനം: പ്രതിക്ക് ഒരു വര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു പള്ളിക്കര ഇല്ല്യാസ് നഗർ സ്വദേശി അബ്ദുള്ളയെയാണ് ശിക്ഷിച്ചത്


കാഞ്ഞങ്ങാട് : വിദ്യാർത്ഥിക്ക് നേരെ ഉടുമുണ്ടഴിച്ച് നഗ്നത പ്രദർശനം നടത്തിയ പ്രതിയെ ഒരു വർഷം തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പള്ളിക്കര ഇല്ല്യാസ് നഗർ സ്വദേശി അബ്ദുള്ള (54)യെയാണ് ഒരു വർഷം തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം.

കേസിൽ പോക്സോ ആക്ട് പ്രകാരം ഹോസദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാർ ആണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് 27 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 6.30 മണിക്ക് പള്ളിക്കരയിലെ മദ്രസയിൽ പോവുകയായിരുന്ന 11 വയസ്സുള്ള ആൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതി ഉടുമുണ്ടഴിച്ച് ലൈംഗികാവയവം കാണിച്ച് ലൈംഗികാക്രമണം നടത്തിയതായാണ് കേസ്. ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് സബ്ബ് ഇൻസ്പെക്ടർ കെ ജയരാജൻ ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.

No comments