രാജ്‌മോഹൻ ഉണ്ണിത്താനെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുടെ പോസ്റ്റ്, മണിക്കൂറുകൾക്കകം പിൻവലിച്ചു
കാഞ്ഞങ്ങാട് : രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയെ അതിരൂക്ഷ ഫെയ്ബുക്ക് പോസ്റ്റുമായി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്ത് വന്നു. എന്നാല്‍ കെപിസിസി ഇടപ്പെട്ട് മണിക്കൂറുകള്‍ക്കകം രാത്രി 9.30 മണിയോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സി.പി.എം നേതാവും
പെരിയ ഇരട്ട കൊലപാതക കേസ് പ്രതിയുമായ കെ.മണികണ്ഠനൊപ്പം ഉണ്ണിത്താന്‍ കുശലം പങ്കിട്ട് ഭക്ഷണം കഴിക്കുന്ന ഫോട്ടോ കൂടി പങ്ക് വെച്ചാണ് ബാലകൃഷ്ണന്‍, രാജ് മോഹന്‍ ഉണ്ണിത്താനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. കലോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ആരോപണമുന്നയിച്ചു. തന്നെ പരാജയപ്പെടുത്താന്‍ ഉണ്ണിത്താന്‍ ശ്രമിച്ചെന്നും 'ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായി മാറിയ സാധാരണക്കാരെ പുഛിക്കാന്‍ ഹൈക്കമാന്റ്‌റിന്റെ പിന്തുണയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍' എന്നും ബാലകൃഷ്ണന്‍ പെരിയയുടെ ആരോപണം
ഇത് രാജ്മോഹന്‍ ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവില്‍ നടത്തുന്ന സംഭാഷണമാണെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. കോണ്‍ഗ്രസിനെ തകര്‍ത്ത് സി.പി.എമ്മില്‍ എത്തിയ പാദൂര്‍ ഷാനവാസിന്റെ വീട്ടില്‍ ഉള്‍പ്പെടെ എന്നെ പരാജയപ്പെടുത്താന്‍ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താന്‍. കോണ്‍ഗ്രസിന്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവന്‍. കെ. സുധാകരനും കെ.സി.വേണുഗോപാലും ഒഴികെയുള്ളവര്‍ എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കും എന്നനിക്കറിയാം. പക്ഷെ കാസര്‍കോടിന്റെ രാഷ്ട്രീയനിഷ്‌കളങ്കതയ്ക്കുമുകളില്‍ കാര്‍മേഘം പകര്‍ത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്‌ക്കരിക്കാന്‍ഞാന്‍ നടത്തിയ സാഹസികത മുതല്‍ ഈ നിമിഷം വരെ ഞാന്‍ നടത്തിയ സാഹസീക പോരാട്ടം എന്റെ ഉള്ളിലുണ്ട്. എന്റെഎല്ലാ സഹോദരങ്ങളും നിരവധി കേസുകളില്‍ പ്രതിയാണ്. എന്റെ സഹോദരന്റെ വീട് ബോംബിട്ടു എന്റെമോനെ സി.പി.എംവെട്ടിക്കെല്ലാന്‍ ശ്രമിച്ചു. 1984മുതല്‍ സി.പിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാര്‍ട്ടിക്കായ് നിലയുറപ്പിച്ചു. 32വോട്ടുകള്‍ സ്വന്തം വീട്ടില്‍ നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തി ഈ പാര്‍ലമെന്റ് മണ്ഡലം മുഴുവന്‍ തൊണ്ട പൊട്ടി പ്രസംഗിച്ചു. ഒടുവില്‍ ഈ വരുത്തന്‍ ജില്ലയിലെ സകല കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കന്‍ നേതൃത്വം നല്‍കിയവന്‍ പറയുന്നു.പുറത്തുപോകാന്‍. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവില്‍ ഈഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു.ബാക്കി വാര്‍ത്താ സമ്മേളനത്തില്‍ എന്ന് പറഞ്ഞാണ് ബാലകൃഷ്ണന്‍ പെരിയ പോസ്റ്റ് അവസാനിപ്പിച്ചത്. കലോട്ട് കൊലപാതക കേസില്‍ പ്രതിയായ സി.പി.എം നേതാവിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബാലകൃഷ്ണന്‍ പെരിയയുടെ പോസ്റ്റ്. കല്യാണത്തില്‍ പങ്കെടുത്ത ഒരാള്‍ക്കെതിരെ മാത്രംനടപടി സ്വീകരിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. കല്യാണത്തില്‍ പങ്കെടുത്ത വര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഉണ്ണിത്താനെ തിരെ രണ്ടും കല്‍പ്പിച്ചുള്ള പോസ്റ്റ് ഇട്ടത്. പാര്‍ട്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് ബാലകൃഷ്ണന്‍ പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന.
No comments