പത്തു വയസുകാരിയുടെ പീഡനം: പ്രതിയെ കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി
കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും ഉറങ്ങി കിടന്ന പത്തു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയ പ്രതിയെ തെളിവെടുപ്പിനായി കൂത്തുപ്പറമ്പിലെ ജ്വല്ലറിയിൽ എത്തിച്ചു. പെൺകുട്ടിയുടെ കാതിൽ അണിഞ്ഞിരുന്ന സ്വർണ്ണ കമ്മൽ പ്രതി ഇവിടെയാണ് വിൽപ്പന നടത്തിയത്.
ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം പി . ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ ജ്വല്ലറിയിൽ നിന്ന് ഈ കമ്മൽ കണ്ടെടുത്തു. 6000 രൂപക്കാണ് പ്രതി പി എ സലീം ബന്ധുവിന്റെ സഹായത്തോടെ
കമ്മൽ വിൽപ്പന നടത്തിയത്. സ്വർണ്ണം വിൽപ്പന നടത്തി കിട്ടിയ പണവുമായി മൈസൂർ വഴി ബെംഗളൂർ, മുംബൈ, ആന്ധ്രയിലേക്കും പോയത്. പ്രതിയെ പിടികൂടുമ്പോൾ സ്വർണ്ണം വിൽപ്പന നടത്തിയതിന്റെ രസീത് കിട്ടിയിരുന്നു.
No comments