പടന്നക്കാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതിയെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
പടന്നക്കാട്: ഒഴിഞ്ഞവളപ്പില്‍ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി സലിമിനെ കോടതി 5 ദിവസത്തേക്ക് പൊലീസിന് വിട്ടു നല്‍കി. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ അപേക്ഷ പരിഗണിച്ചാണ് പോക്‌സോ കോടതിയുടെ ചുമതലയുള്ള കാസര്‍കോട് അഡീഷനല്‍ സെഷന്‍സ്‌കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. ഹോസൂര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപേക്ഷ നല്‍കിയത്. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. സംഭവ സ്ഥലത്ത് നിന്നും പൊലീസ് ശേഖരിച്ച മുടി ഉള്‍പ്പെടെയുമായി ഒത്ത് നോക്കുന്നതിനായി പ്രതിയുടെ ഡിഎന്‍എ പരിശോധന നടത്തും. കണ്ണൂരിലെ ലാബിലേക്ക് നേരത്തെ ശേഖരിച്ച വസ്തുക്കള്‍ പരിശോധനക്ക് അയച്ചിരുന്നു. പ്രതിയെ പെണ്‍കുട്ടിയില്‍ നിന്നും കവര്‍ന്ന ആഭരണം കണ്ടെടുക്കാന്‍ കൂത്ത് പറമ്പിലെ ജ്വല്ലറിയിലേക്കും പ്രതിയെ കൊണ്ട് പോകും. ആഭരണം കണ്ടെടുക്കും. 6000 രൂപക്ക് ആഭരണം വില്‍പ്പന നടത്തിയതിന്റെ ബില്ലും പ്രതിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയിരുന്നു.
No comments