പരപ്പ ഇടത്തോട് സ്വദേശിയായ മുൻ പ്രവാസി സുബൈർ മരണപ്പെട്ടു
എടത്തോട് : വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൾ മരിച്ചു. എടത്തോട് സ്വദേശി സുബൈർ (47) ആണ്
ഇന്ന് പുലർച്ചെ നാലര മണിയോടെ ഡയാലിസിസിന് കൊണ്ട് പോകാൻ വീട്ടുകാർ വിളിച്ചപ്പോഴാണ് നില വഷളായ വിവരം അറിഞ്ഞത്. ഉടനെ ഡോക്ടർമാരെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈറ്റിലും, ജപ്പാനിലും ഏറെക്കാലം ജോലി ചെയ്തിരുന്ന സുബൈർ ഏതാനും വർഷമായി വൃക്ക സംബന്ധമായി ചികിത്സയായിരുന്നു. കൊച്ചി, മംഗലാപുരം, കണ്ണൂർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ സുമനസ്സുകളുടെ സഹായത്തോടെയാണ് ഭീമമായ തുക കണ്ടെത്തിയത്. ഒടുവിൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് സുബൈർ വിട പറഞ്ഞു. പരേതരായ കോട്ടപ്പുറം അബ്ദുള്ളയുടെയും, ദൈനബിയുടെയും മകനാണ്. ഭാര്യ: നസീമ തായന്നൂർ. മക്കൾ: സഫ (പ്ലസ് വൺ വിദ്യാർത്ഥിനി ), നിദ ( പത്താം തരം വിദ്യാർത്ഥിനി പരപ്പ സ്കൂൾ), സർഫിയ (നാലാം ക്ലാസ്സ് വിദ്യാർത്ഥിനി എടത്തോട് സ്കൂൾ) . സഹോദരങ്ങൾ: സഫിയ, ആയിഷ . മയ്യത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് എടത്തോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും.
No comments