Breaking News

വന്യജീവി പ്രശ്നപരിഹാരത്തിന് മ ലയോര ജനതയുടെ ഒരുമ വേണം ബിഷപ്പ് പാംബ്ലാനി അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനു മുന്നോടിയായി വെള്ളരിക്കുണ്ടിൽ നടത്തുന്ന 48 മണിക്കൂർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്  : വന്യജീവി പ്രശ്നപരിഹാരത്തിന് മലയോര ജനതയുടെ ഒരുമ വേണം. ബിഷപ്പ് പാംബ്ലാനി. വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടുന്ന മലയോരജനത ഒരുമിച്ചു നിന്നാൽ ഈ പ്രതിസന്ധി പരിഹരിക്കാൻ പത്തു ദിവസം മതി എന്ന് ബിഷപ്പ് ജോസഫ് പാംബ്ലാനി പ്രസ്താവിച്ചു. വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനു മുന്നോടിയായി നടത്തുന്ന 48 മണിക്കൂർ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം . വന്യജീവി ആക്രമണം നാൾക്കു നാൾ വർദ്ധിക്കുന്നതിൻ്റെ ഉത്തരവാദി വനം വകുപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെ കപ്പയും ചേമ്പും തിന്ന് കൃഷിയിടങ്ങളിൽ ജീവിക്കുന്ന കാട്ടുപന്നി എങ്ങനെ വന്യജീവിയാകുമെന്ന് അദ്ദേഹം ചോദിച്ചു.ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ അദ്ധ്യക്ഷ വഹിച്ചു. നാരായണ ഗുരുകുലം ഗൃഹസ്ഥശിഷ്യൻ ഡോ. പി.കെ. സാബു മുഖ്യപ്രഭാഷണം നടത്തി. എല്ലാവരും കൂടിയേറ്റക്കാരാണെന്നും കുടിയേറ്റ ജനത എന്നു പറഞ്ഞ് മലയോര ജനതയുടെ പ്രശ്നത്തെ അവഗണിക്കുന്ന പൊതു സമൂഹനിലപാട് മാറേണ്ടതുണ്ടെന്ന് ഡോ. സാബു സൂചിപ്പിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം സത്യാഗ്രഹികളെ ഹാരമണിയിച്ചു. ബേബി ചെമ്പരത്തി പി.സി രഘുനാഥൻ, ജിമ്മി ഇടപ്പാടി എന്നിവരാണ് 48 മണിക്കൂർ ഉപവാസമനുഷ്ഠിക്കുന്നത്. ഇവരെ കൂടാതെ ഏകതാ പരിഷത്ത് സംസ്ഥാനസെക്രട്ടറി രമേഷ് മേത്തല അനുഭാവ സത്യാഗ്രഹം നടത്തുന്നു.

ഉപവാസത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ടു് പ്രഭാകരൻ നായർ കരിച്ചേരി, പി.ആർ ശശിധരൻ, പി.ജി. ദേവു് മധു പുങ്ങംചാൽ തോമസ് ചെറിയാൻ ' ജെറ്റോ ജോസഫ്,  കെ.ആർ. വിനു തുടങ്ങിയവർ സംസാരിച്ചു. സണ്ണി പൈകട സ്വാഗതവും ജോർജ്ജ് തോമസ് നന്ദിയും പറഞ്ഞു.

No comments