വീൽചെയറിൽ ഇരുന്ന് വീറോടെ പൊരുതി സ്നേഹ കൊയ്തത് മിന്നും ജയം അഞ്ച് എ പ്ലസ്സും, ഒരു എയും നേടിയ സ്നേഹ വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്
ഭീമനടി : ശാരീരിക അവശതകളെ വെല്ലുവിളിയായി എടുത്ത സ്നേഹ കൊയ്തത് മിന്നും ജയം. വീൽചെയറിൽ ഇരുന്ന് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ പഠനത്തെ നെഞ്ചേറ്റിയ വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ സ്നേഹ വിജു പ്ലസ്ടു പരീക്ഷയിൽ അഞ്ച് എ പ്ലസ്സും, ഒരു എയും നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷമായി വീൽചെയറിലാണ് ജീവിതം. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്പൈനൽ കോഡിൽ ഉണ്ടായ സർജറിയ്ക്ക് ശേഷമാണ് ജീവിതവും പഠനവും എല്ലാം വീൽചെയറിലായത്. ലോക്കോ മോട്ടോർ ഡിസബിലിറ്റി എന്ന വിഭാഗത്തിൽ പെട്ട സ്നേഹ അതിജീവനത്തിലൂടെയാണ് മികച്ച വിജയം നേടിയത്. എസ്എസ്ൽസി പരീക്ഷയിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. എട്ടാം ക്ലാസ്സ് മുതൽ സ്കൂളിൽ പോകാനോ, കൂട്ടുകാരെ കാണാനോ സാധിക്കതെയായിരുന്നു പഠനം. ഏറെ ത്യാഗം സഹിച്ചാണ് പരീക്ഷ ദിവസം മാത്രം സ്കൂളിൽ എത്തുന്നത്. അധ്യാപകർ വീട്ടിൽ എത്തിയാണ് ക്ലാസ്സ് എടുത്തിരുന്നത്. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളി കുറുഞ്ചേരിയിലെ എം ജെ വിജുവിന്റെയും സനിയുടെയും മകളാണ് ഈ മിടുക്കി.സോണിയ, സിയമോൾ എന്നിവർ സഹോദരങ്ങൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം വിജയത്തിന് കാരണമായതായി സ്നേഹ പറഞ്ഞു.
No comments