ഫാൻ ഫൈറ്റിന്റെ പേരിൽ പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച യുവാവ് മുംബൈയിൽ നിന്നും കാസറഗോഡ് സൈബർ പോലീസിന്റെ പിടിയിൽ
സെലിബ്രിറ്റിയുടെ ഫാൻ ഫൈറ്റിന്റെ പേരിൽ യുവാവിനോടുള്ള വിരോധത്തിൽ കുടുംബ ഫോട്ടോ കൈക്കലാക്കി യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്തു സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ അംജദ് ഇസ്ലാം (19) എന്ന യുവാവിനെ കാസറഗോഡ് സൈബർ ക്രൈം പോലീസ് മുംബൈയിൽ നിന്നും സമർത്ഥമായി പിടികൂടി.
11 /07 /25 തിയ്യതി കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ 16/25 ആയി പോക്‌സോ, ഐ ടി ആക്ട് പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പ്രതി ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഉണ്ടാക്കിയ വ്യാജ അക്കൗണ്ട് വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെകർ വിപിൻ യു പി യുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ രവീന്ദ്രൻ മടിക്കൈ, SCPO മാരായ സവാദ് അഷ്‌റഫ്, സുരേഷ് ടി വി, CPO ഹരിപ്രസാദ് കെ വി എന്നിവരടങ്ങിയ അന്വേഷണ സംഘം പ്രതിയുടെ സ്വദേശം മുംബൈ ആണെന്ന് മനസിലാക്കി പ്രതിയെ പിടിക്കൂടാൻ മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു . പ്രതി താമസിക്കുന്നു എന്ന് കരുതിയ പ്രദേശത്തു എത്തിയപ്പോൾ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന ചേരി പ്രദേശത്താണ് എത്തിയത്. അത്യന്തം ദുഷ്‌കരയമായതും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ പ്രതിയുടെ നീക്കണങ്ങൾ മനസിലാക്കി പ്രതിക്കായി കാത്തിരുന്നു. പക്ഷെ അയാൾ 2 ദിവസം ആ വഴിക്ക് വന്നില്ല ഈ സമയം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ മനസിലാക്കുകയും 60 കിലോമീറ്റർ അപ്പുറത്തേക്ക് പ്രതിയെ തേടി വീണ്ടും യാത്ര, സഹായത്തിന് മുംബൈ ടഡ്‌പോർ പോലീസ് ഇൻവെസ്റ്റിഗേഷൻ ഇൻസ്പെക്ടറും. കിലോമീറ്ററുകളോളം ഇയാൾ താമസിക്കുന്ന സ്ഥലം കണ്ടുപിടിക്കാൻ യാത്ര ആൾക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലം ആയത്കൊണ്ട് മൊബൈൽ ഫോൺ ലൊക്കേഷൻ വരെ ഉപയോഗപ്പെടാത്ത അവസ്ഥ . 5 ദിവസത്തെ തെരച്ചിലിന് ഒടുവിൽ താമസ സ്ഥലത്തു വെച്ച് പ്രതിയെ പിടിക്കൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments