Breaking News

വന്യജീവി ആക്രമണം ബളാലിൽ മാത്രം പരാതികളുടെ എണ്ണം ആയിരം കടന്നു


വെള്ളരിക്കുണ്ട്: വന്യജീവി അക്രണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത്തുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ നംവകുപ്പ് തുറന്ന ഹെൽപ്പ് ഡസ്കുകളിൽ ആകെ ലഭിച്ചത് 2333 പരാതികൾ. ഇതിൽ ബളാൽ പഞ്ചായത്തിൽ മാത്രം ലഭിച്ച ത് 1103 പരാതികളാണ്. പനത്ത ടി (527), ദേലംപാടി (323), ഈ സ്റ്റ് എളേരി (179), മുളിയാർ (166), കാറഡുക്ക (35) എന്നിങ്ങനെയാ ണ് മറ്റു പഞ്ചായത്തുകളിൽ ലഭി ച്ച പരാതികളുടെ എണ്ണം. സെപ്റ്റംബർ 16 മുതൽ ഇന്ന ലെ വരെയാണ് ജില്ലയിൽ ഏറ്റവു മധികം വന്യജീവി ആക്രമണങ്ങ ൾ നേരിടുന്നതായി വനംവകുപ്പ് വിലയിരുത്തിയ ആറു പഞ്ചായ ത്തുകളിൽ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികളും നിർ ദേശങ്ങളും സ്വീകരിക്കുന്നതിനാ യി ഹെൽപ്പ് ഡസ്കുകൾ പ്രവർ ത്തിച്ചത്. ഇവയിൽ പഞ്ചായത്ത് തലത്തിൽ തന്നെ പരിഹരിക്കാൻ കഴിയുന്ന 161 പരാതികൾ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ജനജാഗ്രതാ സമിതി യോഗങ്ങളിൽ പരിഗണിച്ച് പരിഹാരനടപടികൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ പരിഹരിക്കാവുന്ന പരാതികൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ജില്ലയിലെ എംഎൽഎമാരും വനംവകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥരും ചേർന്ന് അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ പരിഗണിക്കും. ജില്ലയുടെ ചുമതല വഹിക്കുന്നത് വനം മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെയായതിനാൽ ജില്ലയിൽ നടപടിക്രമങ്ങൾക്ക് കൂടുതൽ വേഗം വയ്ക്കും. ഇതിനുശേഷം സംസ്ഥാന തലത്തിലും കേന്ദ്ര സർക്കാരി ന്റെ ഇടപെടലോടുകൂടിയും  പരിഗണിക്കേണ്ട പരാതികൾ ആ രീതിയിൽ പരിഗണിക്കുന്നതിനാ യി സംസ്ഥാന സർക്കാരിലേക്ക് സമർപ്പിക്കും. വനാതിർത്തി പങ്കിടുന്ന മല യോര പഞ്ചായത്തുകളിലോരോ ന്നിലും ലഭിച്ച പരാതികളുടെ എണ്ണം മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന ഭയാനകമായ വന്യമൃഗശല്യത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസി ഡന്റുമായ രാജു കട്ടക്കയം പറഞ്ഞു.

ബളാലിൽ മാത്രം കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ വന്യ ജീവി ആക്രമണം മൂലം നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും  ചെയ്തിട്ടുണ്ട്. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ്, മയിൽ എന്നിവയെല്ലാം ലക്ഷങ്ങളുടെ കൃഷിനാശമാണ് വരുന്നത്. ഹെൽപ്പ് ഡസ്കുകളിൽ ലഭിച്ച പരാതികൾക്ക് അടിയന്തിരമായ പരിഹാര നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments